സഹയാത്രികര്‍

Monday, July 4, 2011

ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി






തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്,
കാര്യങ്ങള്‍ തകിടം മറിയുന്നതിനുമുമ്പുള്ള ആ നല്ല നാളുകളിലെ ഓര്‍മകള്‍ ആരാച്ചാരുടെ കൊലക്കത്തി എന്‍റെ കഴുത്തിനു നേരെ നീളുംമുമ്പ് ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുകുയാണ്.
ബധിര കര്‍ണ്ണ പുടങ്ങളില്‍ തട്ടി എന്‍റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിക്കുമെന്നെനിക്കറിയാം, എന്നാലും ഇനിയും ലക്ഷക്കണക്കിന്‌ അമ്മമാരുടെ വയറ്റിനുള്ളില്‍ ഉരുവം കൊള്ളാന്‍ പോകുന്ന എന്‍റെ സഹോദരിമാര്‍ക്കുവേണ്ടി,
ഇടനെഞ്ചിലെ ശ്വാസം നിലച്ച് കഴുത്ത് വിണ്ട്‌ ചുടുചോര ചീറ്റി പിടഞ്ഞു മരിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കട്ടെ ഈ ദയാഹര്‍ജി.-
പിറക്കുന്നതിനു മുമ്പേ നിങ്ങളുടെ വരവ് ചിലവ് കോളങ്ങളിലെ ഒരിനമായി ഞങ്ങളെ മാറ്റിയതാണ് ഞങ്ങളുടെ ജീവനുപോലും ഭീഷണിയായത്.
പിറവിയുടെ ദിനം മനസ്സില്‍കണ്ട്‌ മയങ്ങുമ്പോള്‍ പിറക്കാന്‍ അനുവദിക്കാതെ സ്വര്‍ത്ഥതയുടെ ഇരകളായി
മുളയിലെ നുള്ളി കൊലചെയ്യപ്പെട്ട എന്‍റെ പൊന്നു ജേഷ്ടത്തി മാര്‍ക്കുവേണ്ടി .
ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്?
അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഉരുവം കൊണ്ട ആദ്യനാളുകളില്‍ തന്നെ പിറക്കാന്‍ കൊതിക്കുന്ന ഞങ്ങള്‍ നഷ്ടമാണോ ലാഭമാണോ എന്ന്‌ ആരാണ് തീരുമാനിക്കുന്നത്?.
ഞങ്ങള്‍ക്കെന്തു കൊതിയാണെന്നോ നിങ്ങളോടൊപ്പം കഴിയാന്‍,
പ്ലീസ് അമ്മേ പ്ലീസ് എന്നെ കൊലകത്തിക്ക് കൊടുക്കരുതേ, ഞാന്‍ എത്ര കൊതിച്ചന്നോ ഒന്ന് ഭൂമി കാണാന്‍.
അമ്മയുടെ കാലില്‍ തട്ടി പുഴ ഒഴുകുന്നത്‌ ഒരിക്കല്‍ ഞാന്‍ അറിഞ്ഞു കൈതപ്പുഴ ആറിന്റെ വക്കില്‍ അമ്മ പുഴയിലേക്ക് കാലിട്ടിരുന്നപ്പോള്‍ ആദ്യമായി ഞാന്‍ പുഴയുടെ കുളിരും പരല്‍ മീനിന്റെ തുള്ളിക്കളിയും അറിഞ്ഞു.
അന്ന് സന്തോഷത്തില്‍ ഞാന്‍ ഒന്നിളകിയപ്പോള്‍ അമ്മ പറഞ്ഞില്ലേ ദേ നമ്മുടെ മോന്‍ അനങ്ങുന്നു എന്ന്‌. അമ്മയുടെ വയറ്റില്‍ തല ചേര്‍ത്ത് എന്‍റെ കാതില്‍ അച്ചന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ധൃതി വെക്കാതട കുട്ടാ എന്ന്‌,
അന്ന് എന്‍റെ കുഞ്ഞികൈ കൊണ്ട് അച്ഛന്റെ തലയില്‍ തലോടാന്‍ നോക്കിയതാണ് പഷേ സാധിച്ചില്ല. പിന്നെ എന്തെല്ലാം നിങ്ങള്‍ എന്നെ കാട്ടി കൊതിപ്പിച്ചു.
ഞാറു നടലിന്റെ ആരവം,
അമ്പിളി അമ്മാവന്റെ പാല്‍ വെളിച്ചം,
അണ്ണാറക്കണ്ണന്‍റെ ചിലമ്പല്‍ , മിന്നാ മിന്നിയുടെ നുറുങ്ങു വെട്ടം, ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥകള്‍ ...ഹായ് ഇതെല്ലം ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍..
നിങ്ങള്‍ക്കറിയോ ലോകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഒരുകൂട്ടം മനുഷ്യരുടെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്‌,
ആ യുദ്ധങ്ങളില്‍ കൊലചെയ്യപെടുന്നവരില്‍ അധികവും കുട്ടികളാണത്രെ.
കളിപ്പാട്ടവും ഭക്ഷണപ്പൊതികളും എറിഞ്ഞ്‌ കുട്ടികളെ ആകര്‍ഷിച്ചു അതെടുക്കാന്‍ കുട്ടികള്‍ കൂട്ടമായി ഓടിയെത്തുമ്പോള്‍ അവരുടെ മേല്‍ ബോബിട്ടു പതിനായിരക്കണക്കിന്കുട്ടികളെ കൊന്നത്രേ.
ഒരിക്കല്‍ അച്ചന്‍ വേദനയോടെ അമ്മക്ക് ഇത് പറഞ്ഞ് കൊടുത്തുപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി.
എന്നെയും അങ്ങനെ കൊന്നുകളയുമോ എന്ന് ഭയപ്പെട്ടിട്ടു എനിക്കെന്തോ വല്ലായ്മവന്നു,
രണ്ടു ദിവസത്തേക്ക് ഞാന്‍ നിശ്ചലനായിപ്പോയി,
അന്നാണ് എന്‍റെ അമ്മക്ക് സുഖമില്ല എന്ന്‌ പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയത് . ആശുപത്രിയിലെ ടേബിളില്‍ അമ്മയെ ക്കിടത്തി ഡോക്ടര്‍ ആന്റി എന്തൊക്കെയോ ചെയ്തു.
എന്‍റെ ശരീരത്തിന്റെ പലഭാഗത്തും എന്തോ കൊണ്ട് ആന്റി തൊട്ടു. എന്നിട്ട് അമ്മയോട് പറഞ്ഞ് കുഞ്ഞിനു അനക്കിമില്ല ഉടനെ സ്കാന്‍ ചെയ്യണമെന്നു പറഞ്ഞു,
കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നി, എന്‍റെ ശരീരത്തിലൂടെ എന്തൊക്കയോ തുളച്ചു കയറുന്നത് പോലെ ഒരു തോന്നല്‍, ഞാന്‍ നെരിപിരി കൊണ്ട് കിടക്കുമ്പോള്‍ വീണ്ടും ഡോക്ടര്‍ ആന്റി പറഞ്ഞ്
" കുഞ്ഞിനു കുഴപ്പമൊന്നുമില്ല".
അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.
കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി
" സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്‌." എന്നാണ്.
പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ്‌ വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി, ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി,
അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്".
എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല.
അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ...... , അമ്മയുടെ പ്രതിരൂപമല്ലേ.... അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ ...ഞാന്‍ എങ്ങനെ നശൂലമാവും.
പുറത്ത് വരാത്ത എന്‍റെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടന്നു തിളക്കുവാന്‍ തുടങ്ങി,
വാക്കുകളുടെ ആവിയില്‍ ഞാന്‍ വെന്തുരുകുന്നതുപോലെയായി.
അമ്മയുടെ മാറില്‍ തളര്‍ന്നുറങ്ങാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നു.
അച്ചന്റെ കൈ പിടിച്ച് വയല്‍ വരമ്പിലൂടെ എനിക്കോടണം. എനിക്ക് പൂതുമ്പിയെ പിടിക്കണം
'അമ്മേ എന്‍റെ പൊന്നമ്മയല്ലേ' എന്നെ കശാപ്പ് ശാലയിലേക്ക്‌ വലിച്ചിഴക്കല്ലേ... എന്നെ പിറക്കാന്‍ അനുവദിക്കൂ.
ഞാന്‍ പിറന്ന് വീഴേണ്ട ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് എന്‍റെ ശ്വാസം പോലും നിലച്ചുപോകുന്ന ആ വാര്‍ത്ത കേട്ടത് എന്‍റെ പ്രാണന്‍ പിരിഞ്ഞുപോകുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടു.
നിങ്ങള്‍ക്കറിയോ ലോകത്ത് ഓരോവര്‍ഷവും ഒന്നരക്കോടി കുട്ടികളെയാണ് ആശുപത്രികളിലെ കൊലക്കലങ്ങളില്‍ കൊന്നൊടുക്കുന്നത് . ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു.
അക്കങ്ങളുടെ വലിപ്പ ചെറുപ്പം എനിക്കറിയില്ല പക്ഷെ വലിയ വലിയ അക്കങ്ങള്‍ ആണെന്നാണ്‌ എനിക്കുതോന്നുന്നത്.
എന്നാലും ഒരു കാര്യം എനിക്കുറപ്പാണ്. രോഗം മൂലവും യുദ്ധം മൂലവും ഇത്രയും അധികം കുട്ടികള്‍ ലോകത്ത് മരിക്കാറില്ല.
എന്‍റെ പോന്നു ചേച്ചി മാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ്‌ ഉള്ളത്.
ചില നരഭോജികള്‍ക്ക് ഞങ്ങള്‍ വിശിഷ്ട ആഹാരമത്രേ.
സൌന്ദര്യം കൂട്ടാനും ഭക്ഷിക്കാനും വേണ്ടിയാണോ ഞങ്ങളെ ഇങ്ങനെ നിങ്ങള്‍ കൊന്നുടുക്കുന്നത്?.
എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു, ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദയാഹര്‍ജി നിങ്ങള്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കത്തിയും സക്ഷന്‍ട്യൂബും എന്‍റെ ജീവന് നേരെയും നീളുന്നത് ഞാന്‍ കാണുന്നു,
എനിക്ക് മുമ്പ് കശാപ്പു ചെയ്യപെട്ടവരെപ്പോലെ ഞാനും ആ സമയം പ്രാണന് വേണ്ടി വയറ്റില്‍ കിടന്നോടാന്‍ നോക്കും.
കൊലക്കത്തി എന്‍റെ നേര്‍ക്ക്‌ നീളുമ്പോള്‍ എന്‍റെ ഹൃദയവും കൂടുതല്‍ ശക്തിയോടെ മിടിക്കും, എന്നാലും എനിക്കറിയാം ജീവനോടെ എന്‍റെ കയ്യും കാലും തലയും ഒന്നൊന്നായി നിങ്ങള്‍ മുറിച്ചു മാറ്റും.
പിന്നീട് എന്‍റെ ശരീരഭാഗങ്ങള്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ വില്‍ക്കും അല്ലെങ്കില്‍ ഓടയിലൂടെ ചീഞ്ഞളിഞ്ഞ്‌ ഞാനും ഒഴുകി നടക്കും.
പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍,
ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ
മുത്തുപോലെ വളര്‍ത്തും.
അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.